സ്പിരിറ്റ് നിർമ്മാണശാല; തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നു: മന്ത്രി എം ബി രാജേഷ്
1 min read

സ്പിരിറ്റ് നിർമ്മാണശാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. അപവാദം സംസ്ഥാനത്ത് എല്ലാവരും അറിയണം, മറുപടി ആരും അറിയരുത് എന്നതാണ് ചില മാധ്യമങ്ങളുടെ രീതി ആണെന്നും ചില മാധ്യമങ്ങളുടെ സമീപനം ദർഭാഗ്യകരം എന്നും എം ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖ മന്ത്രിസഭാ യോഗത്തിന്റെ രേഖയാണ് വലിയ തെളിവായി അദ്ദേഹം പുറത്തുവിട്ടത്. വെബ്സൈറ്റിൽ ഒയാസിസിന് നൽകിയ അനുമതിയുടെ മന്ത്രിസഭ രേഖ ലഭിക്കും. 16 ദിവസം മുമ്പ് വെബ്സൈറ്റിൽ ഉള്ളതാണ് ഇത്. ഇതാണ് രഹസ്യരേഖ എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത് എന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ എല്ലാ വാദങ്ങളും തെറ്റാണ് എന്ന് തെളിഞ്ഞു, ഒറ്റ കമ്പനി മാത്രം എങ്ങനെ ഇതറിഞ്ഞു എന്നതാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും പറയുന്നത്. 2022 – 23 ലെ മദ്യനയത്തിലെ ആമുഖത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എന്നിട്ടാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നത്, എന്താണ് സർക്കാർ മറച്ചു വിട്ടിട്ടുള്ളത്.എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത് എന്നും അദ്ദേഹം ചോദിച്ചു. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്.
പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് ഇവർ കാര്യങ്ങൾ പറയുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2023 നവംബർ 30 നാണു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചത്.10 ഘട്ട പരിശോധന നടത്തിയാണ് മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയത്. ഒരു ഘട്ടവും മറികടന്നിട്ടില്ല. മന്ത്രിക്ക് മുന്നിൽ ഫയൽ വന്നപ്പോൾ ജലം സംബന്ധിച്ചുള്ള കാര്യത്തിൽ പരിശോധന നടത്തി. അതിനു ശേഷം ആണ് അനുമതി നൽകിയത്.ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ല എന്നുള്ളത് ആവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിൻ്റെ ആവശ്യം ഇല്ല എന്നും മന്ത്രി പറഞ്ഞു.
81.5 ദശലക്ഷം വെള്ളമാണ് പ്രതിവർഷം ആവശ്യമുള്ളത്. സംഭരിച്ചതിൻ്റെ 13.16% വെള്ളം മാത്രമാണ് കുടി വെള്ളമായി പ്രതിവർഷം വേണ്ടി വരുന്നത്.കഴിഞ്ഞ 10 വർഷമായി ജലക്ഷാമം കാരണം മലമ്പുഴ ഡാം പ്രതിസന്ധിയിൽ ആയിട്ടില്ല,പാലക്കാട് നഗരത്തിന് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളത്തിൻറെ 1.1% മാത്രമാണ് പ്ലാന്റിന് വേണ്ടി വരിക.5 ദശലക്ഷമാണ് പ്ലാന്റിന് വേണ്ടി വരിക.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കിൻഫ്രയ്ക്ക് 10 ദശലക്ഷം ലിറ്റർ വെള്ളം നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അന്ന് ആ തീരുമാനം എടുത്തത്. അഹല്യ ക്യാമ്പസിൽ 24 കോടി ലിറ്റർ വെള്ളം മഴവെള്ള സംഭരണിയിലൂടെ സംഭരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അതിരുണ്ട്,സത്യം എക്കാലത്തും മൂടി വയ്ക്കാൻ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 17 ന് മഴവെള്ള സംഭരണി സന്ദർശിക്കാൻ മാധ്യമങ്ങളെ ക്ഷണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ചിറ്റൂരിലും എലപ്പുള്ളിയിലും മഴവെള്ള സംഭരണം നടക്കുമോ എന്നുള്ളത് അവിടെ എത്തി പരിശോധിക്കാം,
ആർക്ക് വേണമെങ്കിലും വരാമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുന്നു. മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി സ്പിരിറ്റ് കേരളത്തിലേക്ക് എത്തുന്നത്. 4200 കോടിയാണ് ഇതിനായി ചെലവാക്കുന്നത്. 210 കോടി ജി എസ് ടി ഇനത്തിൽ മാത്രം സംസ്ഥാനത്തുണ്ടാകുന്നു കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിർമ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം എതിർക്കുന്നതിൽ ദുരൂഹത.സിപിഐയുടെ ഒരു പ്രസ്താവനയും വന്നിട്ടില്ല.കാര്യങ്ങൾ വിശദീകരിച്ചാൽ അവർക്കും കാര്യങ്ങൾ ബോധ്യപ്പെടും.ഇങ്ങനെ താൻ കാര്യങ്ങൾ അവരോട് വിശദീകരിച്ചിട്ടില്ല.സാമാന്യബോധമുള്ള ആർക്കും മനസ്സിലാവുന്ന കണക്കുകളാണ് വെള്ളത്തിൻറെ കാര്യത്തിൽ പറഞ്ഞത്. പ്രാരംഭ അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്, വിവിധ വകുപ്പുകളുടെ അനുമതിക്കു ശേഷം എക്സൈസിനു മുന്നിൽ എത്തുമ്പോഴാണ് അന്തിമ അനുമതി നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇപ്പോൾ ടെൻഡർ സംബന്ധിച്ചുള്ള കാര്യം പറയുന്നില്ല, വെള്ളത്തിൻറെ കാര്യവും മിണ്ടുന്നില്ല, ആ സാഹചര്യത്തിൽ ഘടകകക്ഷിയെ ചാരി രക്ഷപ്പെടുന്നു.
വെള്ളത്തിനെ സംബന്ധിച്ച് ആശങ്ക ജനിപ്പിക്കുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരു തുള്ളി ഭൂഗർഭ ജലം ഉപയോഗിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കുന്നു.മലമ്പുഴ ഡാമിൽ നിന്ന് അധിക വെള്ളം നൽകേണ്ടതില്ല. 10 ദശലക്ഷം ലിറ്റർ പ്രതിദിനം കിൻഫ്രയ്ക്കും ഐ ഐ ടി ക്കും നൽകുന്നു.കിൻഫ്രയ്ക്ക് നൽകുന്നതിലെ .5 ദശലക്ഷം ലിറ്ററാണ് പ്ലാൻ്റിന് നൽകുക,സി പി ഐ യെ ഞങ്ങൾ ബോധ്യപ്പെടുത്തി കൊള്ളാം.നിങ്ങൾ ആശങ്കപ്പെടേണ്ട, പദ്ധതിയുമായി മുന്നോട്ട് എന്നതിൽ ഒരു തർക്കവുമില്ല. അപവാദങ്ങളെ ഭയന്ന് സർക്കാർ പിന്നോട്ടില്ല എന്നും മന്ത്രി പറഞ്ഞു
