ബിഹാറിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു.

ബിഹാറിലെ നളന്ദയിൽ ശീതള മാതാ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾക്ക് ദാരുണ അന്ത്യം. ചൈത്ര മാസത്തിലെ അവസാന ചെവ്വാഴ്ചയായ ഇന്ന് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് ജനങ്ങളും പോലീസുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെന്നും റിപോർട്ടുകൾ പറയുന്നു. അപകടത്തിൽ മരിച്ചവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രഖ്യാപിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.

