June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 4, 2025

കുരങ്ങന്‍മാര്‍ പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല’; പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി വസീം അക്രം

1 min read
SHARE

ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നലെ പാകിസ്ഥാൻ കളിക്കാരുടെ ഭക്ഷണശീലങ്ങളെ രൂക്ഷമായി വിമർശിച്ച് മുന്‍ ക്യാപ്റ്റന്‍ വസീം അക്രം.

‘ഇന്ത്യക്കെതിരായ മത്സരത്തിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാര്‍ക്ക് കഴിക്കാനായി ഒരു പാത്രം നിറയെ നേന്ത്രപ്പഴം കൊടുക്കുന്നതാണ്. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഡയറ്റ്‌. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് ഞങ്ങളൊക്കെ ഇത് ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ തല്ലുമായിരുന്നു.’- എന്നാണ് ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വസീം അക്രം പറഞ്ഞത്.

 

2023-ലെ ഏകദിന ലോകകപ്പിനിടേയും പാക് ടീമിന്റെ ഭക്ഷണരീതിയെ അക്രം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നും ചില താരങ്ങള്‍ ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കാറുണ്ടെന്നാണ് തോന്നുന്നതെന്നും അന്ന് അക്രം വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റിന്റെ വേഗം കൂടിയത് തിരിച്ചറിയാതെ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ക്രിക്കറ്റാണ് പാക് താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചതെന്നും അക്രം പറഞ്ഞു. ‘വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരമ്പരാഗത ക്രിക്കറ്റാണ് പാകിസ്താന്‍ കളിക്കുന്നത്. അത് മാറണമെങ്കില്‍ കാര്യമായ മാറ്റംതന്നെ വേണ്ടി വരും. നിര്‍ഭയരായ കളിക്കാരെ ടീമിലെടുക്കേണ്ടി വരും. അതിനായി നിലവിലെ ടീമിലെ അഞ്ചോ ആറോ കളിക്കാരെ ഒഴിവാക്കിയാലും കുഴപ്പമില്ല.’-വസീം അക്രം കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യൻസ് ട്രോഫി (ഹൈബ്രിഡ് മോഡൽ) ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാൻ, ന്യൂസിലൻഡിനോടും ഇന്ത്യയോടും ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. ദുബായിലെ തോൽവിക്ക് ശേഷം, ന്യൂസിലൻഡിനെതിരെ വിജയം നേടാൻ മെൻ ഇൻ ഗ്രീനിന് ബംഗ്ലാദേശിന്റെ സഹായം ആവശ്യമായിരുന്നു. എന്നിരുന്നാലും തിങ്കളാഴ്ച, റാവൽപിണ്ടിയിൽ അഞ്ച് വിക്കറ്റ് വിജയത്തോടെ കിവീസ് ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യയുമായുള്ള സെമിഫൈനലിലേക്കുള്ള യാത്ര ഉറപ്പിച്ചു. എന്നിരുന്നാലും ബാബർ അസം , മുഹമ്മദ് റിസ്വാൻ , ഷഹീൻ അഫ്രീദി തുടങ്ങിയ മുതിർന്ന താരങ്ങൾ ഐസിസി ടൂർണമെന്റിൽ വീണ്ടും പരാജയപ്പെട്ടതിനാൽ, ഈ മോശം പ്രചാരണം പാകിസ്ഥാൻ കളിക്കാരെ വിമർശനത്തിന് വിധേയമാക്കി.