ഗ്രീഷ്മക്ക് അടക്കം വധശിക്ഷ വിധിച്ച ജഡ്ജി നെയ്യാറ്റിൻകരയിൽ നിന്ന് പോകുന്നു; എ എം ബഷീറിന് സ്ഥലംമാറ്റം

1 min read
SHARE

പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് അടക്കം വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് നെയ്യാറ്റിന്‍കര ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിൽ നിന്ന് പോകുന്നു. ആലപ്പുഴ എം എ സി ടി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം ആയതോടെയാണിത്. സാധാരണ രീതിയിലുള്ള സ്ഥലംമാറ്റമാണിത്.

നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു. 2024 മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേര്‍ക്കാണ് അന്ന് വധശിക്ഷ വിധിച്ചത്.ഗ്രീഷ്മക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ട് സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയെന്ന പ്രത്യേകതയുമുണ്ട് എ എം ബഷീറിന്. ഗ്രീഷ്മയാണ് നിലവിൽ കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രായം കുറഞ്ഞ പെൺകുട്ടി.