വെളളിത്തളിക’യില്‍ ഡിന്നര്‍: ഒരു പ്ലേറ്റ് ഭക്ഷണത്തിന് 5000 രൂപയെന്ന് ആരോപണം; മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദത്തിൽ
1 min read

മുംബൈ: അതിഥികള്‍ക്ക് ‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ നടന്ന പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും ബിജെപി സര്‍ക്കാര്‍ ആഢംബര പാര്‍ട്ടി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
മുംബൈയിലെ വിധാന്‍ ഭവനില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ്. രണ്ടുദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുളള അറുന്നൂറോളം അതിഥികളാണ് പങ്കെടുത്തത്. 550 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത വെളളിത്തളികകളില്‍ ഓരോന്നിലും അയ്യായിരം രൂപയുടെ ഭക്ഷണമാണ് വിളമ്പിയതെന്നാണാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിക്കുന്നത്.അനാവശ്യമായ ചെലവായിരുന്നു അത്. സംസ്ഥാനം കടക്കെണിയിലായിരിക്കെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങള്‍ക്ക് വെളളിത്തളികകളില്‍ ഭക്ഷണം വിളമ്പേണ്ട ആവശ്യമെന്താണ്? ഓരോ അതിഥിയുടെയും ഭക്ഷണത്തിനായി അയ്യായിരം രൂപ വീതമാണ് ചെലവഴിച്ചത്. മറുവശത്ത് കര്‍ഷകരുടെ വായ്പ എഴുതിത്തളളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബോണസുകള്‍ നല്‍കുന്നില്ല. ക്ഷേമപദ്ധതികളുടെ ബജറ്റ് അടക്കം വെട്ടിക്കുറച്ചു’ -കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ പറഞ്ഞു.
