May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; കുടുങ്ങിക്കിടന്നത് 16 മണിക്കൂർ, ഒടുവിൽ കുട്ടികൾക്ക് രക്ഷകരായി വ്യോമസേനയും ഹെലികോപ്റ്ററും

SHARE

പഴയ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പതിനാറു മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികളെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ് ന​ഗർ ജില്ലയിലുള്ള ​ഗോരഖ്പുരിലാണ് സംഭവം.

സംസ്ഥാന അധികൃതരുടെ അഭ്യർഥനയെത്തുടർന്ന് സെൻട്രൽ എയർ കമാൻഡിൽ (സിഎസി) നിന്നുള്ള ഒരു ഐഎഎഫ് എംഐ -17 വി 5 ഹെലികോപ്റ്റർ വിന്യസിച്ചു. പുലർച്ചെ 5:20 ഓടെ വിമാനം കാൻഷിറാം അവാസി കോളനിയിലെത്തി, ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന ഒരു ചെറിയ രക്ഷാപ്രവർത്തനത്തിലൂടെ കുട്ടികളെ സേഫ് ആക്കി. തുടർന്ന് രണ്ടുപേരെയും ഗോരഖ്പൂരിലേക്ക് വിമാനമാർഗം കൊണ്ടുപോയി.

ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം), അഡീഷണൽ പോലീസ് സൂപ്രണ്ട്, എസ്ഡിഎം, സിഒ സദർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. വൈദ്യുതി വകുപ്പ്, മുനിസിപ്പൽ ഭരണകൂടം, ജില്ലാ ഭരണകൂടം, എൻഡിആർഎഫ് എന്നിവയിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ശനിയാഴ്ച രാത്രിയിലാണ് കുട്ടികൾ വാട്ട‍ർടാങ്കിന് മുകളിൽ കുടുങ്ങിയത്. വാട്ടർ ടാങ്കിന്റെ ഗോവണി തകർന്നതിനാൽ കുട്ടികൾ കുടുങ്ങി പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) വാഹനങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് നിർമ്മിക്കാൻ അധികൃതർ ആദ്യം ശ്രമിച്ചിരുന്നു. എന്നിരുന്നാലും, പുലർച്ചെ 3:00 മണിയോടെ മഴ ആരംഭിച്ചതിനാൽ ജോലി തടസ്സപ്പെട്ടു, തുടർന്ന് സൈനിക ഹെലികോപ്റ്ററിന്റെ സഹായം തേടി.

ഉച്ചയ്ക്ക് ഒരു മണിയോടെ സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കാൻ വേണ്ടി ആണ് അഞ്ചു പേർ കെട്ടിടത്തിൽ കയറിയത്. ആ ശ്രമത്തിനിടെ ടാങ്കിന്റെ ഗോവണി പൊട്ടി. ഇതോടെ മൂന്നുപേർ താഴേയ്ക്ക് വീണു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശേഷിക്കുന്ന രണ്ട് പേരായ പവൻ, കല്ലു എന്നിവർ ടാങ്കിന് മുകളിൽ കുടുങ്ങി.

സിദ്ധാർത്ഥ് എന്ന കുട്ടിയാണ് മരിച്ചത്. ഷാനി, ഗോലു എന്നീ രണ്ട് പേർ മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, ഇവർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.