January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

1 min read
SHARE

തിരുവനന്തപുരം: റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും.

20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) ക്യാമറകൾവഴി പിഴയിട്ടു തുടങ്ങും. അന്നുമുതൽ ഡ്രൈവിങ്‌ ലൈസൻസുകൾ പിവിസി കാർഡിലേക്ക്‌ മാറും. ഇത്‌ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡിലെ ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക്‌ അറിയാനാകും. തുടർ നിയമലംഘനങ്ങൾ നടത്തിയാൽ പിടികൂടുന്നതിനുണ്ടായിരുന്ന പരിമിതി ഇതോടെ മാറും.

പിഴ ഇങ്ങനെ

ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ

രണ്ടാംതവണ – 1000

ലൈസൻസില്ലാതെയുള്ള യാത്ര -5000

ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000

അമിതവേഗം – 2000

മദ്യപിച്ച്‌ വാഹനമോടിച്ചാൽ – ആറുമാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ

രണ്ടാംതവണ – രണ്ട്‌ വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ

ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000

രണ്ടാംതവണ – മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ

ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000

സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500

ആവർത്തിച്ചാൽ – 1000