April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 17, 2026

ഹിമാചലിലെ മ‍ഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

SHARE

ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. “27.12.2024 നടന്ന അതിശൈത്യത്തിൽ 1000 ഓളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്,” കുളു പോലീസ് എക്‌സിൽ കുറിച്ചു.

 

കനത്ത മഞ്ഞുവീഴ്ചയും ശീതതരം​ഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതെത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ്  വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന്  താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ്. കനത്ത മഞ്ഞ് വീഴ്ച്ച കാരണം ഇവിടങ്ങളിൽ റോട്ടിൽ‍ തടസ്സങ്ങൾ ഉണ്ടാകുമെന്നും, മഞ്ഞ് ബാധിത പ്രദേശങ്ങളിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.