‘പ്രവര്‍ത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടില്‍ കയറി വെട്ടും’; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്

SHARE

മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശികനേതാവ്. പ്രവര്‍ത്തകനെ തല്ലിയവരുടെ കയ്യും കാലും, വീട്ടിലെത്തി വെട്ടുമെന്നാണ്
വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം. വളാഞ്ചേരി വട്ടപ്പാറയിലാണ് വിവാദ പ്രസംഗം നടത്തിയത്.

നമ്മുടെ പ്രവര്‍ത്തകരുടെ നേരെ കൈയ്യോങ്ങാന്‍ വന്നിട്ടുണ്ട്. ആ വന്നവരുടെ കൈയ്യെല്ലാം വെട്ടി മാറ്റി. മുസ്ലീം ലീഗാണ് ഈ പറയുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരാണ് പറയുന്നത് – ഇയാള്‍ പറയുന്നു.

കെഎംസിസി നേതാവ് ഇബ്രാംഹിം കുട്ടിയെ തൊട്ടാല്‍ ഒരാളെയും വെറുതെ വിടില്ല, വീട്ടില്‍ കയറി കയ്യും കാലും വെട്ടും എന്നാണ് ഇയാളുടെ ഭീഷണി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലുള്ള സംഘര്‍ഷം വളാഞ്ചേരിയില്‍ ഉണ്ടായിരുന്നു. കെഎംസിസി നേതാവിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് മര്‍ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രസംഗം.