കാസർഗോഡ് കുണിയയിൽ നടന്ന സമസ്‌ത ശതാബ്‌ദി സമ്മേളനത്തിലേക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ തയ്യാറാക്കിയ ചപ്പാത്തി.

കാസർഗോഡ് കുണിയയിൽ നട ന്ന സമസ്ത ശതാബ്ദി സമ്മേള നത്തിന് കണ്ണൂർ സെൻട്രൽ ജയി ലിലെ ഫ്രീഡം ഫുഡ് ഫാക്ടറി നൽകിയത് 2.90 ലക്ഷം ചപ്പാ ത്തി. പ്രഭാതഭക്ഷണത്തിനാണ് നാലു ദിവസങ്ങളിലായി ഇത്ര യും ജയിൽ ചപ്പാത്തി എത്തിയ ത്. 56 തടവുകാർ അധികസമയം ജോലി ചെയ്താണ് ഇവ തയ്യാറാ ക്കിയത്. 7,80,000 രൂപയുടെ വരു മാനമാണ് ഇതിലൂടെ നേടിയത്.
നാല്, അഞ്ച്, ആറ്, ഏഴ് തീ യതികളിലാണ് കുണിയയിലേക്ക് ചപ്പാത്തി നൽകിയത്. ആദ്യ ദിനം 35,000 ചപ്പാത്തിയും രണ്ടാം ദിനം 45,000 ചപ്പാത്തിയും നൽ കി. അവസാന രണ്ടു ദിവസം 80,000 ചപ്പാത്തിയും നൽകി. 50,000 ചപ്പാത്തി ചീമേനി ജയിലി ൽനിന്നും കൊണ്ടുപോയി.
2012ൽ പ്രവർത്തനം തുടങ്ങിയ ഫ്രീഡം ഫുഡ് ഫാക്ടറി വർഷം ഒരുകോടിയോളം രൂപ ലാഭമുണ്ടാ ക്കുന്നുണ്ട്. ചിക്കൻ ബിരിയാണി, വെജിറ്റബിൾ ബിരിയാണി, ചപ്പാ ത്തി, ചിക്കൻ കറി, വെജിറ്റബിൾ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, ചിപ്‌സ്, ലഡു, ചോക്ളേറ്റ് തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്.

